Monday 14 March 2011

ഞാനും ദൈവവും

ഞാന്‍ ദൈവമേ ദൈവമേ എന്നും , 
നീ മകനെ മകനെ എന്നും 
വിലപിച്ചതുകൊണ്ട് ,
തമ്മില്‍ കണ്ടവരല്ല നമ്മള്‍   
പഞ്ഞി മേഘങ്ങള്‍ക്കിടയില്‍
വളഞ്ഞും പുളഞ്ഞും
പാറിക്കളിക്കുമ്പോള്‍ 
യാദൃശ്ചികമായി കണ്ടുമുട്ടിയവരാണ്
നിസ്സഹായതയുടെ മനുഷ്യതുരുത്തുകള്‍ 
കണ്ടിട്ടും കാണാതെ,
മുകളിലേക്കെയ്യുന്ന 
വിലാപങ്ങളുടെ കൂരമ്പേല്‍ക്കാതെ 
ലംബവും തിരശ്ചീനവുമായി
മത്സരിച്ചു പറന്നവര്‍ 

ചുമലിലിടിച്ചു ചിറകൊടിഞ്ഞു 
നിലം തൊട്ടൊരു കിളി
നായാടിപ്പോകും വരേയ്ക്കും 
നഷ്ട്ടപ്പെട്ടൊരു ആകാശം നോക്കി
നിന്നെ ശപിച്ചു 
അത് കേള്‍ക്കെ നമ്മള്‍ ചിരിച്ചു 
കറപ്പും വെളുപ്പുമായൊരു
മേഘത്തില്‍ പൊതിഞ്ഞു
തങ്ങളില്‍ നഷ്ട്ടപ്പെട്ടിട്ടും 
ഞാന്‍ ദൈവമേ ദൈവമേ എന്നും , 
നീ മകനെ മകനെ എന്നും 
വിലപിച്ചതേയില്ല . 




No comments:

Post a Comment